റിയൽ എസ്റ്റേറ്റ് തട്ടിപ്പ് നിയന്ത്രിക്കാൻ നിയമം : കേരളം ഉഴപ്പുന്നു ,
Johnys - Malayalam
കേന്ദ്ര സർക്കാരിന്റെ റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം മെയ് 1 മുതൽ സംസ്ഥാനങ്ങളിൽ ഒന്നും ചെയ്യാതെ കേരളം. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന സംസ്ഥാന റിയൽ എസ്റ്റേറ്റ് അതോറിറ്റി, കേന്ദ്രനിയമം നിലവിൽ വന്നതിന്റെ പേരിൽ പിരിച്ചുവിടാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചെങ്കിലും അതിനുള്ള നടപടികളും പൂർത്തിയായിട്ടില്ല.ഏതു നിയമം അനുസരിച്ചാണു പ്രവർത്തിക്കേണ്ടതെന്ന് അന്വേഷിച്ചു റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ സർക്കാരിനെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ല.
കഴിഞ്ഞ മെയ് ഒന്നുമുതൽ ഭാഗീകമായി പ്രാബല്യത്തിൽ വന്ന കേന്ദ്ര റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം മെയ് ഒന്നുമുതലാണ് പൂർണതോതിൽ നടപ്പാക്കുന്നത്.ഉത്തർപ്രദേശ്, ഗുജറാത്ത്, ഒഡീഷ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്,ബീഹാർ, എന്നീ സംസ്ഥാനങ്ങളും ആൻഡമാൻ, ചണ്ഡീഗഡ്,ദാദ്ര നഗർ ഹവേലി, ദമാൻ ദിയു, ലക്ഷദീപ്, ഡൽഹി എന്നിവിടങ്ങളിലും നിയമം നടപ്പാക്കിക്കഴിഞ്ഞു.
റിയൽ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകൾ ഒഴിവാക്കാനും സർക്കാരിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാനും 2015ലാണ് സംസ്ഥാന സർക്കാർ റിയൽ എസ്റ്റേറ്റ് അതോറിറ്റിക്കു രൂപം നൽകിയത്. പല നിയന്ത്രണങ്ങളും പൂർണമായി നടപ്പായില്ലെങ്കിലും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും ഉപഭോക്താക്കളും തമ്മിലുള്ള നൂറോളം കേസുകളിൽ അതോറിറ്റി ചെയർമാൻ ആയിരുന്ന എസ് അജയകുമാറിന്റെ നേതൃത്വത്തിൽ പരിഹാരം കണ്ടിരുന്നു.കേന്ദ്രനിയമം നടപ്പാക്കണമെങ്കിൽ ഓരോ സംസ്ഥാനവും ചട്ടങ്ങൾക്കു രൂപം നൽകണം .കേന്ദ്ര നിയമം പ്രാബല്യത്തിൽ വന്ന് ആറുമാസത്തിനകം ചട്ടങ്ങൾക്കു രൂപം നൽകണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നത്.ചട്ടങ്ങൾ അംഗീകരിച്ചു വിജ്ഞാപനമിറക്കി മൂന്നു മാസത്തിനകം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റെഗുലേറ്ററി അതോറിറ്റിക്കു രൂപം നൽകണം.ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒക്ടോബറിൽതന്നെ കരടു ചട്ടങ്ങൾ തയ്യാറാക്കി റിയൽ എസ്റ്റേറ്റ് അതോറിറ്റി സംസ്ഥാന സർക്കാരിനു സമർപ്പിച്ചെങ്കിലും തീരുമാനമായിട്ടില്ല. ചട്ടങ്ങൾ ഇപ്പോഴും നിയമ വകുപ്പിന്റെ പരിഗണനയിലാണത്രേ.കേന്ദ്രനിയമത്തിലെ പ്രധാന നിർദ്ദേശങ്ങൾ വീടോ ഫ്ലാറ്റോ വാങ്ങുന്നവരിൽനിന്നു ശേഖരിക്കുന്ന തുകയുടെ പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണം. ഇതു നിർമാണ ആവശ്യങ്ങൾക്കേ ഉപയോഗിക്കാവൂ.പാർപ്പിട പദ്ധതികൾ വൈകിക്കുന്ന നിർമാതാക്കൾ പിഴ നൽകണം.തുകയുടെ പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണം. ഇതു നിർമാണ ആവശ്യങ്ങൾക്കേ ഉപയോഗിക്കാവൂ.പാർപ്പിട പദ്ധതികൾ വൈകിക്കുന്ന നിർമാതാക്കൾ പിഴ നൽകണം.ഉപയോക്താവ് ബാങ്ക് വായ്പ എടുത്തിട്ടുണ്ടെങ്കിൽ പലിശ നിർമാതാക്കൾ അടയ്ക്കണം പൂർത്തിയാക്കാൻ സർട്ടിഫിക്കറ്റില്ലാത്ത പദ്ധതികൾ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം. പദ്ധതി പൂർത്തിയാക്കൽ കാലാവധി, ഫ്ളാറ്റുകളുടെ വലുപ്പം,സൗകര്യങ്ങൾ എന്നിവ നിർമാതാക്കൾ മുൻകൂർ വെളിപ്പെടുത്തണം.